SignIn
Kerala Kaumudi Online
Monday, 20 March 2023 2.14 PM IST

ഗുരുദേവന്റെ സന്യസ്തശിഷ്യർക്കായി ദിവ്യ സത്സംഗം, സമൂഹപ്രാർത്ഥന

sivagiri-samooha-prarthan

ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ സന്യസ്ത ശിഷ്യപരമ്പരയിലെ സമാധിയടഞ്ഞ മുഴുവൻ സന്യാസിമാരുടെയും പേരിൽ ശിവഗിരിയിൽ ദിവ്യ സത്സംഗവും സമൂഹപ്രാർത്ഥനയും നടന്നു. സന്യാസിവര്യന്മാരെ സമാധിയിരുത്തിയ പറമ്പിന് 'ശ്രീനാരായണശിഷ്യ നിർവ്വാണകുടീരം" എന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നാമകരണം നടത്തി. ഗുരുദേവന്റെ മൂന്നാമത്തെ അനന്തരഗാമിയും മഹാത്മാവുമായ അച്യുതാനന്ദ സ്വാമികളുടെ സമാധിയിൽ ഹാരാർപ്പണം നടത്തിക്കൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കം.

സമാധിയിരുത്തിയിട്ടുളള എല്ലാ സന്യാസിമാരുടെയും സമാധിപീഠങ്ങളിൽ വിശേഷാൽ പൂജയും ആരാധനയും നടന്നു. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡംഗങ്ങളായ സ്വാമി ബോധിതീർത്ഥ, സ്വാമി പരാനന്ദ എന്നിവരും സ്വാമി വിദ്യാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദ യതി, സ്വാമി ഹംസ തീർത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അഭയാനന്ദ തുടങ്ങിയവരും ബ്രഹ്മചാരികളും മറ്റ് അന്തേവാസികളും ഭക്തജനങ്ങളും ചടങ്ങുകളിൽ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUDEVAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.