ഡെറാഡൂൺ: ക്ഷേത്രത്തിൽ കയറിയ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ അതിക്രൂരമായി ആക്രമിച്ചു. ഇയാളെ മർദ്ദിച്ച് അവശനാക്കിയ ശേഷം കെട്ടിയിട്ട് പൊള്ളലേൽപിക്കുകയും ചെയ്താതായാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ മോറി ഏരിയയിലെ സൽറ ഗ്രാമത്തിലാണ് സംഭവം.
ജനുവരി ഒമ്പതിന് ബെെനോൾ സ്വദേശിയായ 22കാരൻ ആയുഷിനാണ് മർദ്ദനമേറ്റത്. മേൽജാതിയിൽപെട്ട ചിലർ തന്നെ മർദിക്കുകയും കെട്ടിയിട്ട് പൊള്ളലേൽപിക്കുകയും ചെയ്തതായി ആയുഷ് പൊലീസിൽ പരാതി നൽകി.
ദളിതനായ താൻ ക്ഷേത്രത്തിൽ കയറിയതിൽ പ്രകോപിതരായ മേൽജാതിയിൽപെട്ട ചിലർ അക്രമിക്കുകയായിരുന്നുവെന്ന് ആയുഷ് പറഞ്ഞു. ആയുഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രാമീണർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ജനുവരി 10ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ആയുഷിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |