ന്യൂഡൽഹി : കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടത്തിയ 44 റെയ്ഡുകളിലൂടെ രാജ്യത്തെ പ്രമുഖ സ്റ്റോറുകളിൽ നിന്ന് 18,000ലധികം കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് വെളിപ്പെടുത്തി. അംബാനിയുടെ ഉടമസ്ഥതയിലുള്ള ഹാംലിസ്, ആർച്ചീസ് ഉൾപ്പടെയുള്ള പ്രമുഖ സ്റ്റോറുകളിലായിരുന്നു റെയിഡ്. ബി ഐ എസ് ആവശ്യപ്പെടുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കളിപ്പാട്ട വിൽപ്പനക്കാർക്കെതിരെയായിരുന്നു നടപടി.
ഷോപ്പുകളിൽ നടന്ന റെയിഡുകൾക്ക് പിന്നാലെ ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ്ഡീൽ എന്നീ
ഇകൊമേഴ്സ് സൈറ്റുകൾക്കും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. 2021 ജനുവരി ഒന്നു മുതൽ ബിഐഎസ് വ്യക്തമാക്കിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ കളിപ്പാട്ടങ്ങൾ വിൽപ്പന നടത്താവൂ എന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.
കളിപ്പാട്ട വിൽപനക്കാർക്കും നിർമ്മാതാക്കൾക്കും എതിരായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് റെയിഡ് നടത്തിയതെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹാംലീസിനും ആർച്ചീസിനും പുറമെ, രാജ്യത്തുടനീളമുള്ള മാളുകളിലും എയർപോർട്ടുകളിലും സ്ഥിതി ചെയ്യുന്ന ഡബ്ല്യുഎച്ച് സ്മിത്ത്, കിഡ്സ് സോൺ, കൊക്കോകാർട്ട് എന്നിവയുടെ റീട്ടെയിൽ സ്റ്റോറുകളിലും രണ്ട് മാസമായി റെയിഡുകൾ നടത്തി. നിയമം പാലിക്കാത്ത ചില്ലറ വ്യാപാരികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും തിവാരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |