മനില : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമവും, വിലക്കയറ്റവും നേരിടുകയാണ്. ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനിൽ സ്ഥിതി രൂക്ഷമാണ്. ഫിലിപ്പീൻസിലും ഇപ്പോഴത്തെ പ്രശ്നം ചില ഭക്ഷ്യവസ്തുക്കൾക്ക് റോക്കറ്റ് പോലെ വില കയറുന്നതാണ്. ഇവിടെ ഒരു പൗണ്ട് ചുവന്നുള്ളിയുടെ വില ഒരു പൗണ്ട് ഇറച്ചിയേക്കാൾ കൂടുതലാണ് എന്നതാണ് കൗതുകകരം.
ഫിലിപ്പിനോകളുടെ ഭക്ഷണ സംസ്‌കാരത്തിൽ പച്ചക്കറി ഒരു സാധാരണ ഘടകമായതിനാലാണ് വിലക്കയറ്റമുണ്ടായതും, ആശങ്ക ഉയരുന്നതും. യുക്രെയിനിലെ റഷ്യൻ അധിനിവേശമാണ് ഭക്ഷ്യവിലക്കയറ്റം പ്രധാനമായും ഉണ്ടാക്കിയത്. എണ്ണവിലയിലെ കുതിച്ചു കയറ്റം വിതരണ ശൃംഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിലകുറച്ച് റഷ്യൻ എണ്ണ ഒഴുകുന്നതാണ് ഒരു പരിധി വരെ വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ സഹായിക്കുന്നത്.
ഫിലിപ്പീൻസിലെ കൃഷി വകുപ്പിന്റെ വിശകലനം അനുസരിച്ച് ഒരു കിലോ ഉള്ളിയ്ക്ക് 600 പെസോ ( ഇന്ത്യൻ രൂപയിൽ 887 ) ആണ് വില. ഇത് കോഴിയിറച്ചിയുടെ വിലയുടെ മൂന്നിരട്ടിയും പന്നിയിറച്ചിയെക്കാളും ബീഫിനെക്കാളും 25-50 ശതമാനം വരെ വില കൂടുതലുമാണ്. ഒരാൾ ഒരു ദിവസം ജോലി ചെയ്താൽ പോലും ഒരു കിലോഗ്രാം ഉള്ളി വാങ്ങുന്നതിനുള്ള വേതനം ലഭിക്കുകയില്ല. ക്ഷാമം പരിഹരിക്കാൻ കൂടുതൽ ഉള്ളി ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ചാണ് ഭരണകൂടം ആലോചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |