ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ സർവകലാശാലകളിലൊന്നായ ബംഗളൂരു അലയൻസ് സർവകലാശാലയിൽ വാർഷിക ബിരുദദാന സമ്മേളനം നടന്നു.
ബംഗളൂരു ആനേക്കലിലുള്ള സർവകലാശാല സെൻട്രൽ കാമ്പസിൽ നടന്ന ചടങ്ങിൽ അലയൻസ് സർവകലാശാല പ്രോ വിസിറ്ററും കർണാടക ഉന്നത വിദ്യാഭ്യാസ- ഐ.ടി മന്ത്രിയുമായ ഡോ. സി.എൻ. അശ്വത് നാരായൺ അദ്ധ്യക്ഷത വഹിച്ചു. ബംഗളൂരുവിനെ രാജ്യത്തെ സാംസ്കാരിക കേന്ദ്രമായി മാറ്റാനുള്ള അലയൻസ് സർവകലാശാലയുടെ ശ്രമങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.
ബിരുദധാരികൾ വിദ്യാഭ്യാസം സമൂഹനന്മയ്ക്കായി വിനിയോഗിക്കണം. ഭാവിനേതാക്കളെ രൂപപ്പെടുത്തുന്നതിൽ സ്ഥാപനത്തിന്റെ പങ്ക് പ്രധാനമാണ്. ദേശീയ വിദ്യാഭ്യാസ നയം പത്ത് വർഷത്തിനകം കർണാടകയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കർണാടക ലാ കമ്മിഷൻ ചെയർമാൻ എസ്.ആർ.ബന്നൂർമഠ്, ഹാഷ്ഡ് ഇൻ മാനേജിംഗ് ഡയറക്ടർ ഹർഷിത് സിംഗാൾ എന്നിവർ വിശിഷ്ടാതിഥികളായി. പ്രോ-ചാൻസലർ അഭയ് ജി.ചെബി സ്വാഗതം പറഞ്ഞു. വൈസ് ചാൻസലർ ഡോ.അനുഭ സിംഗ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 25 വർഷം പൂർത്തിയാക്കിയ അലയൻസ് സർവകലാശാല അദ്ധ്യാപനം, ഗവേഷണം, കമ്മ്യൂണിറ്റി വികസനം എന്നിവയിലെ മികവിലൂടെ ലോകോത്തര സ്ഥാപനമായി വളർന്നുവെന്ന് ഡോ.അനുഭ സിംഗ് പറഞ്ഞു.
സ്പെഷ്യലൈസേഷനിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |