തിരുവനന്തപുരം : മദ്യപാനത്തിനിടെ മൊബൈലിന്റെ പേരിലുണ്ടായ തർക്കത്തിൽ തലസ്ഥാനത്ത് യുവാവ് മർദ്ദനമേറ്റ് മരിച്ചു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജുവാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. സുഹൃത്തുക്കളുമായി സാജു മദ്യപിച്ചതിന് പിന്നാലെ ഇയാളുടെ ഫോൺ കൂട്ടാളികൾ തട്ടിയെടുത്തിരുന്നു. ഇത് തിരികെ വാങ്ങുന്നതിനായി ചെന്നപ്പോഴാണ് സാജുവും രണ്ടു സുഹൃത്തുക്കളുമായി തർക്കമുണ്ടായത്.
കല്ലും തടി കഷ്ണങ്ങളും ഉപയോഗിച്ചാണ് സുഹൃത്തുക്കൾ സാജുവിനെ മർദ്ദിച്ചത്. തുടർന്ന് അബോധാവസ്ഥയിലായ സാജുവിനെ കട്ടേല ഹോളിട്രിനിറ്റി സ്‌കൂളിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ശ്രീകാര്യം പൊലീസെത്തിയാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. കൊലപാതകത്തിന് കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചു. സാജുവിനൊപ്പം മദ്യപിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സാജുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |