കാഠ്മണ്ഡു : നേപ്പാളിൽ എട്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് വീണ്ടും വിമാനാപകടം ഉണ്ടാകുന്നത്. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോയ വിമാനമാണ് ഇന്ന് മലയിടുക്കിലേക്ക് തകർന്ന് വീണത്. 72 പേർ ഉണ്ടായിരുന്ന വിമാനത്തിലെ എല്ലാവരും മരിച്ചതായാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം വിമാനം തകർന്നു വീഴുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുകയാണ്. സമീപത്തെ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് പകർത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദിശ തെറ്റുന്നത് വീഡിയോയിൽ കാണാം, നിലംപതിക്കുന്നതിന്റെ പിന്നാലെയുള്ള ഉഗ്ര ശബ്ദവും കേൾക്കാൻ കഴിയും.
ഇന്ന് രാവിലെ 11 മണിയോടെയാണ് വൻദുരന്തമുണ്ടായത്. കാഠ്മണ്ഡുവിൽ നിന്നുള്ള യതി എയർലൈൻസിന്റെ വിമാനമാണ് പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകർന്ന് വീണത്. 68യാത്രക്കാരും നാലു ജീവനക്കാരും ഉൾപ്പെടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 15 വിദേശികളിൽ 5 പേർ ഇന്ത്യാക്കാരാണ്, അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു. നേപ്പാളിൽ നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Video of what seems to be moments before the crash of Yeti Airlines🇳🇵 ATR72 carrying 72 passengers near Pokhara Airport#aerowanderer #aviation #avgeek #nepal #yetiairlines pic.twitter.com/hk12Edlvpf
— Aerowanderer (@aerowanderer) January 15, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |