കോഴിക്കോട്: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് കായികമന്ത്രി നടത്തിയ പ്രസ്താവന പിൻവലിച്ച് കേരളസമൂഹത്തോട് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലയാളികൾക്ക് അപമാനമുണ്ടാക്കിയ മന്ത്രി തൽസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് വിവിധ പരിപാടികൾക്കെത്തിയ വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരളത്തിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിജയമാക്കേണ്ട ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കേണ്ടതായിരുന്നു. അന്താരാഷ്ട്ര മത്സരം നന്നായി നടത്തിയാൽ കൂടുതൽ മത്സരങ്ങൾ ലഭിക്കുകയും അതിലൂടെ കായികമേഖലയ്ക്ക് മാത്രമല്ല സമ്പദ് വ്യവസ്ഥയ്ക്കും ഗുണമുണ്ടായേനെ. എന്നാൽ പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്നാണ് കായിക മന്ത്രി പ്രഖ്യാപിച്ചത്. കേരള രാഷ്ട്രീയത്തിന്റെ വരാന്തയിൽ കയറി നിന്നിട്ടുള്ള ആരെങ്കിലും ഇങ്ങനെയൊരു പ്രസ്താവന നടത്താമോ? കേരളത്തിന്റെ മനസാക്ഷിയെ വെല്ലുവിളിക്കുന്ന മന്ത്രിയുടെ പ്രഖ്യാപനത്തോടുള്ള കേരള ജനതയുടെ പ്രതികരണമാണ് ഇപ്പോൾ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |