തൃശൂർ : 200 കോടിയോളം രൂപയുമായി ദമ്പതിമാർ മുങ്ങിയ ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസിൽ ലഭിച്ചത് 180 ലേറെ പരാതികൾ. ഇത് സ്വീകരിക്കാനായി സിറ്റി പൊലീസ് പ്രത്യേക ഡെസ്‌ക് ആരംഭിച്ചു. കമ്മിഷണറെ കണ്ട് പരാതി നേരിട്ട് ബോധിപ്പിക്കാനെത്തുന്നവരുടെ തിരക്കേറിയതോടെയാണ് പ്രത്യേക ഡെസ്‌ക് ആരംഭിച്ചത്.
കേസ് ക്രൈംബ്രാഞ്ചിന് നൽകിയതോടെ, കമ്മിഷണറും സ്ഥാപനം നിലനിന്ന മേഖലയിലെ പൊലീസ് ഇൻസ്‌പെക്ടറും പരാതി നേരിട്ട് സ്വീകരിക്കുന്നത് നിറുത്തി. പരാതിയുമായെത്തുന്നവരിൽ സാധാരണക്കാരാണേറെയും. ചില പണമിടപാട് സ്ഥാപനങ്ങളും പരാതി നൽകിയിട്ടുണ്ട്. 15 മുതൽ 18 ശതമാനം വരെ പലിശ നൽകിയിരുന്ന ധനവ്യവസായ ബാങ്കിൽ കേരളത്തിലെ ഭൂരിപക്ഷം ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപിച്ചിട്ടുണ്ട്. 12 ശതമാനം പലിശയ്ക്ക് ജനങ്ങളിൽ നിന്ന് നിക്ഷേപം വാങ്ങുന്ന സ്ഥാപനങ്ങൾ അത് 18 ശതമാനം പലിശ നൽകുന്ന ധനവ്യവസായ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ സ്ഥാപനത്തിന് നൽകാനുള്ളത് 1.55 കോടിയാണ്. അരണാട്ടുകരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം 60 ലക്ഷം നിക്ഷേപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |