തിരുവനന്തപുരം: ഗുണ്ടകളുമായി ബന്ധമുള്ള പൊലീസുകാർക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റും. എസ് എച്ച് ഒ സജീഷിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
പൊലീസുകാർക്ക് ഗുണ്ടാ മാഫിയകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്. ഗുണ്ടകളുമായി ബന്ധമുള്ള ഡി വൈ എസ് പി മാർക്കെതിരായ നടപടി ശുപാർശ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചിട്ടുണ്ട്. ഇതിൽ ഇന്നുതന്നെ തീരുമാനമുണ്ടായേക്കും.
പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ഡി ജി പിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംസ്ഥാനത്തെ 160 ഓളം എസ് എസ് ഒമാർക്ക് സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സൂചന. ഗുണ്ടാ ആക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് സർക്കാർ കർശന നടപടിയിലേക്ക് കടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |