SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.09 PM IST

ഏജീസ് ഓഫീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുക്കണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു 

sc

ന്യൂഡൽഹി: അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ആയിരിക്കെ പിരിച്ചുവിടപ്പെട്ട കെ. എ. മാനുവലിനെ തിരികെ സർവീസിലെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാരും സി ആൻഡ് എജിയും നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അതേസമയം, നടപടി നേരിട്ട കാലയളവിലെ ശമ്പളം ലഭിക്കണമെന്ന മാനുവലിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസുമാരായ ബി. ആർ. ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെ അപ്പീൽ തള്ളിയത്. 2006 ഡിസംബറിൽ ഏജീസ് ഓഫീസിൽ നടന്ന സമരത്തിൽ പങ്കെടുത്തതിനും ഓഫീസിലെ ഒരു ജീവനക്കാരനെ കൈയേറ്റം ചെയ്തുവെന്നുള്ള ആരോപണത്തിൻറെ പേരിലുമാണ് മാനുവലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.


ഇതിനെതിരെ മാനുവൽ നൽകിയ ഹർജിയിൽ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ 2010ൽ പിരിച്ചുവിടൽ റദ്ദാക്കിയിരുന്നു. ട്രിബ്യൂണൽ ഉത്തരവിനെതിരെ കേന്ദ്രം നൽകിയ ഹർജി 2018ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ കേന്ദ്രവും സി ആൻഡ് എജിയും നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ തള്ളിയത്.

സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും നടപടി നേരിട്ട കാലയളവിലെ ശമ്പളം നൽകാൻ നിർദേശിക്കണമെന്ന മാനുവലിന്റെ ആവശ്യം ഹൈക്കോടതിയും അംഗീകരിച്ചിരുന്നില്ല. പിരിച്ചുവിട്ടതിന് ശേഷം മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സ്റ്റാഫിൽ അംഗമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ശമ്പളം നിഷേധിച്ചത്. ഇതിനെതിരെ മാനുവൽ നൽകിയ ഹർജിയും സുപ്രീം കോടതി തള്ളി. കെ. എ. മാനുവലിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, അഭിഭാഷക ബീന മാധവൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGS OFFICE, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.