ഇന്ന് ഇന്ത്യൻ സേന കയ്യിലിട്ട് അമ്മാനമാടുന്നത് ഇന്ത്യ തദ്ദേശീയം ആയി നിർമ്മിച്ച ആയുധങ്ങളാണ്. തദ്ദേശീയ നിർമ്മിതിയുടെ സാധ്യതകൾ ഇന്ത്യ രുചിച്ചറിഞ്ഞു കഴിഞ്ഞു. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് സേനയ്ക്ക് 5,000 ഇന്ത്യൻ നിർമ്മിത എ.കെ 203 തോക്കുകളാണ് ലഭിക്കുക . റഷ്യൻ സഹായത്തോടെ ഉത്തർപ്രദേശിലെ അമേഠിയിലെ കോർവ ഓർഡ്നൻസ് ഫാക്ടറിയിൽ നിർമ്മിച്ച ആദ്യ ബാച്ചിലെ 5000 അത്യാധുനിക എ.കെ 203 തോക്കുകൾ മാർച്ചിൽ ഇന്ത്യൻ സേനയ്ക്ക് ലഭിക്കും . എ.കെ 203 വരുന്നതോടെ മൂന്ന് ദശാബ്ദമായി ഉപയോഗിക്കുന്ന ഭാരമേറിയ ഇൻസാസ് റൈഫിളുകൾ പുതുതലമുറ തോക്കുകൾക്കു വഴിമാറും. ഭാരം കുറഞ്ഞതും പ്രഹര ശേഷിയുള്ളതുമായ ആറു ലക്ഷം എ.കെ 203 തോക്കുകൾക്കുള്ള 5,124 കോടിയുടെ പദ്ധതിക്ക് പ്രതിരോധ അക്വിസിഷൻ കൗൺസിൽ നേരത്തെ അനുമതി നൽകിയിരുന്നു. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ ഉപയോഗിക്കുന്ന 70,000 തോക്കുകളാണ് ആദ്യമിറങ്ങുക, ഇതിൽ (95 ശതമാനം റഷ്യൻ ഘടകങ്ങൾ ഉൾപ്പെടുന്നുണ്ട്). 17 ശതമാനം ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിക്കുന്ന 65,000 തോക്കുകൾ 32 മാസത്തിനകം സേനയ്ക്ക് കൈമാറും. അഞ്ച് ലക്ഷം തോക്കുകൾ പൂർണ്ണമായും 'മേക്ക് ഇൻ ഇന്ത്യ' ആയിരിക്കും. ഇന്ത്യയിൽ നിർമ്മിക്കുന്ന എ.കെ 203 കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. എന്ത് കൊണ്ട് ഇൻസാസ് റൈഫിളുകൾ പിൻവലിക്കുന്നു എന്നതിന് ഉത്തരം കാശ്മീർ പോലുള്ള ശൈത്യ മേഖലകളിൽ പ്രവർത്തക്ഷമത കുറയുന്നതും വെടിയുതിർക്കുബോൾ കണ്ണിലേക്ക് എണ്ണ തെറിക്കുന്നതും അമിത ഭാരവും അടക്കം പ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇൻസാസ് റൈഫിളുകൾ പിൻവലിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |