കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടി തുടങ്ങി. ഹർത്താലിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. നാളെ അഞ്ചുമണിയ്ക്ക് മുൻപായി പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഹർത്താലിനിടെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ സർക്കാർ ഹൈക്കോടതിയിൽ മാപ്പുചോദിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി കോടതിയിൽ നേരിട്ടെത്തിയായിരുന്നു ക്ഷമ ചോദിച്ചത്. ജനുവരി 15നകം നടപടികൾ പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയ്ക്ക് ഉറപ്പ് നൽകിയിരുന്നു.
കോടതി ഉത്തരവിന്റെ ഭാഗമായി പി എഫ് ഐ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും സ്വത്തുക്കളും കണ്ടുകെട്ടി. തൃശൂർ കുന്നംകുളത്ത് അഞ്ച് നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു. വയനാട് പതിനാല് പേരുടെയും കാസർകോട് നാലുപേരുടെയും വസ്തുവകകൾ കണ്ടുകെട്ടി. തിരുവനന്തപുരത്ത് അഞ്ച് നേതാക്കളുടെ വീടുകളും ജപ്തി ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |