തിരുവനന്തപുരം:: സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് നേരെ സസ്പെൻഷനിലായ എ.എസ്.ഐ വധഭീഷണി മുഴക്കിയതായി പരാതി. കഴിഞ്ഞ ദിവസം സസ്പെൻഷൻ നടപടി നേരിടേണ്ടി വന്ന മംഗലപുരം എ.എസ്.ഐ ജയനാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സാജിദിന് നേരെ വധഭീഷണി മുഴക്കിയത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയത്. ഭീഷണിക്ക് പുറമെ അസഭ്യ വർഷവും നടത്തി.
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഇത് സംബന്ധിച്ച് കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിലെ 31 പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എസ്.എച്ച്.ഒ സജേഷിനെ നേരത്തെ സസ്പെൻഡ് ചെയ്തു, ബാക്കിയുള്ളവരെ സ്ഥലം മാറ്റി. ഇന്നലെ രാത്രിയാണ് കൂട്ടനടപടിയുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |