തിരുവനന്തപുരം: വാമനപുരം വാഴ്‌വേലിക്കോണം ദേവീക്ഷേത്രത്തിൽ ലോകശാന്തിക്കായി അനുഷ്ഠിക്കുന്ന ചണ്ഡികാഹോമം ജനുവരി 26 ന് നടക്കും. ക്ഷേത്ര തന്ത്രി ആറമ്പാടി വാസുദേവ പട്ടേരിയുടെ സാന്നിദ്ധ്യത്തിൽ ചണ്ഡികാഹോമ ആചാര്യൻ ഉഡുപ്പി അലവൂർമന എ.കെ. വാതിരാജഭട്ടിന്റെയും എട്ട് വൈദിക ശ്രേഷ്ഠരുടെയും കാർമ്മികത്വത്തിലാണ് ഹോമകർമ്മങ്ങൾ.
26-ന് രാവിലെ ആറിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഏഴുമണിക്കാണ് ചണ്ഡികാഹോമത്തിന് തുടക്കം. ഉച്ചയ്ക്ക് ഒന്നിന് കലശാഭിഷേകത്തോടെ ചടങ്ങുകൾ സമാപിക്കും. ശുഭഫലസിദ്ധിക്കും രക്ഷയ്ക്കുമായുള്ള ശാക്തേയ ഉപാസനയാണ് ചണ്ഡികാഹോമം. അറുന്നൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന വാഴ്‌വേലിക്കോണം ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിൽ ഗണതി, ധർമ്മശാസ്താവ്, നാഗമൂർത്തികൾ, മന്ത്രമൂർത്തി, യോഗീശ്വരൻ തുടങ്ങിയവയാണ് ഉപദേവതാ പ്രതിഷ്ഠകൾ. ചണ്ഡികാഹോമ ദിനത്തിൽ രാവിലെയും ഉച്ചയ്ക്കും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ ഭക്ഷണം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |