ലക്നൗ: ട്രെയിനിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ടിക്കറ്റ് എക്സാമിനർ പിടിയിൽ. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ചന്ദൗസിയിൽ വെച്ചാണ് ഇയാൾ യാത്രക്കാരിയെ പീഡിപ്പിച്ചത്. ഓടുന്ന ട്രെയിനിന്റെ എ.സി കംപാർട്ട്മെന്റിൽ വെച്ച് മറ്റൊരാളോടൊപ്പമാണ് ഇയാൾ കൃത്യം നിർവഹിച്ചത്. യുവതിയുടെ പരാതിയിന്മേലാണ് പൊലീസ് ടിടിഇയെ പിടികൂടിയത്.
ജനുവരി 16-നാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. ടിടിഇയ്ക്ക് പരാതിക്കാരിയുമായി മുൻപരിചയമുണ്ടായിരുന്നതായാണ് വിവരം. ചന്ദൗസിയിൽ നിന്നും പ്രയാഗ്‌രാജിലെ സുബേദാർഗഞ്ജിലേയ്ക്ക് ട്രെയിൻ കാത്തുനിന്ന യുവതിയ്ക്ക് ടിടിഇ എ.സി കംപാർട്ട്മെന്റിൽ സീറ്റ് നൽകി. രാത്രി പത്ത് മണിയോടെ രാജു സിംഗ് എന്ന കൂട്ടാളിയുമായി എത്തി ടിടിഇ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കേസിലെ രണ്ടാമത്തെ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |