പാറശാല: ഇഞ്ചിവിളയിൽ വിവാഹ സത്കാരത്തിനുശേഷം സുഹൃത്തുക്കൾ സംഘം ചേർന്ന് മദ്യപിച്ചതിന് പിന്നാലെയുണ്ടായ വാക്കേറ്റത്തിനിടെ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ മൂന്ന് പ്രതികളെയും പാറശാല പൊലീസ് അറസ്റ്റ് ചെയ്തു.ഇഞ്ചിവിള പറയരുവിള വീട്ടിൽ റെജി (27), ഇഞ്ചിവിള മടത്തുവിള പുത്തൻവീട്ടിൽ വിപിൻ (27),അരുവാംകോട് കാട്ടാൽകുളങ്ങര തോട്ടത്തിൽ വീട്ടിൽ റിജു (39) എന്നിവരാണ് അറസ്റ്റിലായത്.അരുവാംകോട് കാട്ടാംകുളങ്ങര വീട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്.റെജിയാണ് മദ്യക്കുപ്പി പൊട്ടിച്ച് രണ്ട് പേരെ കുത്തിയത്. കഴുത്തിൽ കുത്തേറ്റ രഞ്ജിത്ത് തത്ക്ഷണം മരിച്ചു.തലയിൽ കുത്തേറ്റ വിപിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പയുടെ നേതൃത്വത്തിലുള്ള സംഘം രഞ്ജിത്തിന്റെ വീടും കൊലപാതകം നടന്ന സ്ഥലവും സന്ദർശിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. രഞ്ജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |