നെടുമങ്ങാട്: കുപ്രസിദ്ധ ഗുണ്ടയെ വീണ്ടും കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്‌തു. കരിപ്പൂർ മുട്ടൽമൂട് ഗവൺമെന്റ് ഹൈസ്‌കൂളിന് സമീപം കുഴിവള വീട്ടിൽ സ്റ്റമ്പർ അനീഷ് എന്ന അനീഷ് (32)ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഏഴ് ക്രിമിനൽകേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കളക്‌ടറുടെ ഉത്തരവ് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്‌തത്. നെയ്യാർ ഡാമിന് സമീപം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസെത്തുമെന്ന വിവരം ലഭിച്ച് നെടുമങ്ങാട്ടേയ്‌ക്ക് കടന്നപ്പോഴായിരുന്നു അറസ്റ്റ്. നെടുമങ്ങാട് ഡിവൈഎസ്.പി സ്റ്റുവർട്ട് കീലർ,ഇൻസ്‌പെക്ടർ സതീഷ് കുമാർ,എസ്.ഐമാരായ ശ്രീനാഥ്,സൂര്യ.കെ.ആർ,സിപിഒ മാരായ അനീഷ് കുമാർ,അജിത്ത് മോഹൻ,അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |