തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലില്ലായ്മാ പ്രശ്നം പരിഹരിക്കാൻ അടുത്ത 5 വർഷത്തിനകം 20 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുന്നതിനുള്ള കേരള നോളജ് ഇക്കോണമി മിഷൻ പരിപാടി ആരംഭിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ യുവ ജനങ്ങളുടെ തൊഴിൽക്ഷമതയുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യാ സ്കിൽസ് റിപ്പോർട്ടിൽ കേരളത്തിന് മൂന്നാം റാങ്കാണ്. നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഫലം കണ്ടു. നിക്ഷേപങ്ങൾക്ക് അംഗീകാരം സുഗമമാക്കാൻ ലഘൂകരിക്കാനും നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കും.
ഇറിഗേഷൻ
മ്യൂസിയം
- ഇടുക്കി ചെറുതോണിയിൽ ഇറിഗേഷൻ മ്യൂസിയം.
- ഇറിഗേഷൻ ടൂറിസം പ്രോത്സാഹിപ്പിക്കും.
- കാർഷിക ബിസിനസ് പദ്ധതികളും അഗ്രോ ഫുഡ് പാർക്കുകളും ത്വരിതപ്പെടുത്താൻ കമ്പനി.
- നവീകരിക്കപ്പെട്ട കന്നുകുട്ടി പരിപാലന പദ്ധതി.
-കർഷകർക്ക് കൂടുതൽ വെറ്ററിനറി വാതിൽപ്പടി സേവനങ്ങൾ.
- സഞ്ചരിക്കുന്ന വെറ്ററിനറി സർജറി യൂണിറ്റുകൾ.
-പാലിലെയും പാലുല്പന്നങ്ങളിലെയും മായം തടയാൻ സ്പെഷ്യൽ ക്വാളിറ്റി അഷ്വറൻസ് ഡ്രൈവ്.
-
.
സ്കൂളുകളിൽ
ഓട്ടിസം പാർക്ക്
-സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കും.
-ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന.
-സ്കൂളുകളിൽ ഭിന്നശേഷി സൗഹൃദാന്തരീക്ഷം.
-മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്ഥാപനങ്ങളുടെ ധനസഹായം കൂട്ടും.
- സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ മികച്ച കേന്ദ്രമാക്കും.
.-ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ പാഠ്യപദ്ധതി നവീകരിക്കും.
-ബിരുദ പ്രോഗ്രാമുകൾ നവീകരിക്കും.
-ലിംഗസമത്വ ബോധവത്കരണ പദ്ധതി.
-കൊല്ലം, കോട്ടയം മാർച്ച് മാസത്തോടെ മന്ത് രോഗനിവാരണ ജില്ലകൾ.
-തുല്യശബ്ദം, അക്രമത്തിൽ നിന്ന് സ്വാതന്ത്ര്യം എന്നിവയിലൂടെ ലിംഗസമത്വ പ്രാചരണം.
വയോജനങ്ങൾക്ക്
വാതിൽപ്പടി
-വയോജനങ്ങളുടെ പ്രത്യേകാവശ്യങ്ങൾക്കായി വാതില്പടി പദ്ധതി.
-പട്ടികജാതിക്കാരായ പ്രൊഫഷണലുകൾക്കും ബിരുദധാരികൾക്കും യുവാക്കൾക്കും ഇന്റേൺഷിപ്പ്.
പുതിയ വ്യവസായ
നയം.വരും
- ഡിജിറ്റൽ കേരള ആർക്കിടെക്ചർ.
.- വ്യവസായ സംബന്ധമായി ലോകോത്തര വൈദഗ്ദ്ധ്യം നൽകാൻ കമ്യൂണിറ്റി സ്കിൽപാർക്ക് പ്രോജക്ട്.
ഇ-എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകൾ
- പരമ്പരാഗത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഇനി ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ.
- പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലിക്ക് കർമ്മചാരി പദ്ധതി.
.- 'ഒരു പ്രാദേശിക സർക്കാർ, ഒരാശയം' പരിപാടി 100 തദ്ദേശ സ്ഥാപനങ്ങളിൽ
- മനുഷ്യരും മൃഗങ്ങളും തമ്മിലെ സംഘർഷം പരിശോധിക്കാനും ഇരകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും സോളാർ ഫെൻസും സോളാർ ഹാംഗിംഗ് ഫെൻസും.
ആധാർ
സംയോജനം.
.
-ആധാരത്തിലെ കക്ഷികളെ തിരിച്ചറിയാൻ സമ്മതപ്രകാരമുള്ള ആധാർ സംയോജനം.
..- മൺസൂൺ മൂർദ്ധന്യകാലത്ത് പാലായിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യാൻ സമഗ്രമായ വെള്ളപ്പൊക്ക ലഘൂകരണ സർവ്വേ.
പ്രതിസന്ധികൾക്കിടയിലും
സാമ്പത്തികവളർച്ചയെന്ന്
തിരുവനന്തപുരം: പ്രതിസന്ധികൾക്കിടയിലും കേരളം 17 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചെന്ന് ഗവർണർ നിയമസഭയിൽ വ്യക്തമാക്കി.
അതീവ ദുർബലവിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വികസന അജൻഡയുമായി ഊർജ്ജസ്വലമായി മുന്നോട്ടുപോകുന്ന സർക്കാരാണിത്.ഈ സർക്കാർ നടത്തിയ സർവ്വേയിൽ കേരളത്തിൽ 64,006 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി. കേരളത്തിലെ ബഹുമുഖ ദാരിദ്ര്യം രാജ്യത്തെ ഏറ്റവും കുറവായ 0.7 ശതമാനം മാത്രമാണെന്നാണ്നിതി ആയോഗിന്റെ റിപ്പോർട്ട്.
മത്സ്യ ബന്ധന
മേഖലയ്ക്ക് മുൻഗണന
ഉയർന്ന മുൻഗണനാ മേഖലയായി മത്സ്യബന്ധനം തുടരും. മത്സ്യബന്ധന യാനങ്ങൾ ഘട്ടംഘട്ടമായി ആധുനികവത്കരിക്കും. മത്സ്യത്തൊഴിലാളികൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള പദ്ധതി തുടരും.
മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളും മത്സ്യബന്ധന തുറമുഖങ്ങളും മത്സ്യമാർക്കറ്റുകളും ആധുനികവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഹാർബർ എൻജിനിയറിംഗ് വകുപ്പ് തുടരും. തിരുവനന്തപുരത്ത് മുട്ടത്തറയിലും കാസർകോട് കൊയിലാടിയിലും മലപ്പുറത്തെ ഉണ്യാലിലും പൊന്നാനിയിലുമായി പുതിയ പദ്ധതികൾക്ക് കീഴിൽ 120.63കോടിക്ക് 660 ഫ്ലാറ്റുകളുടെ നിർമാണമേറ്റെടുക്കും.
33 തടവുകാരെ വിട്ടയക്കാൻ
ഗവർണറുടെ അനുമതി
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ വിട്ടയക്കാൻ ഗവർണർ അനുമതി നൽകി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മന്ത്രിസഭ നൽകിയ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു.
വധശ്രമം പോലുള്ള കുറ്റകൃത്യങ്ങളിൽ ജീവപര്യന്തത്തിൽ താഴെ ശിക്ഷ കിട്ടയ 34 പേരെ വിടാനായിരുന്നു ജയിൽ ഉപദേശക സമിതിയുടെ ശുപാർശ. എന്നാൽ അതിൽ ഒരു പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ സർക്കാർ തന്നെ ഒഴിവാക്കി. ശേഷിക്കുന്നവരുടെ പേരുകളാണ് സർക്കാർ ഗവർണറോട് ശുപാർശ ചെയ്തത്.
റവന്യു ഓഫീസുകളുടെ
പ്രവർത്തനം സുതാര്യമാക്കും
തിരുവനന്തപുരം: റവന്യു ഓഫീസുകളെ സുതാര്യ സേവനകേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്ക് രൂപം നൽകുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കുന്നു.ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും.പരാതികൾ പരിഹരിക്കാൻ ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയം,പരാതിപരിഹാരത്തിന് ഏറ്റവും കാര്യക്ഷമമായ സംവിധാനം,പരാതികളുടെ കാര്യത്തിൽ സോഷ്യൽ ആഡിറ്റ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പൈലറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ട 15 വില്ലേജ് ഓഫീസുകളിൽ ഈ വർഷം ആരംഭിക്കും.എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകളായി ഉയർത്താനുള്ള നടപടികളും സ്വീകരിക്കും.
പട്ടയ മിഷൻ വഴി
എല്ലാവർക്കും പട്ടയം
തിരുവനന്തപുരം : സംസ്ഥാനത്ത് അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകാൻ ലക്ഷ്യമിട്ടുള്ള റവന്യു വകുപ്പിന്റെ പട്ടയ മിഷനും നയപ്രഖ്യാപനത്തിൽ ഇടം പിടിച്ചു.
ഭൂപതിവ് നിയമത്തിലെ ചട്ടങ്ങളുടെ സാദ്ധ്യതകൾ പരിശോധിച്ചും ഭേദഗതികൾ
വരുത്തിയും അർഹതപ്പെട്ടവർക്ക് പട്ടയം നൽകാനുള്ള നടപടിസ്വീകരിക്കും. മലയോര മേഖലയിലും ആദിവാസികൾക്കും ഭൂമിയിൽ അവകാശം നൽകുന്നതിന് പ്രത്യേക
ശ്രദ്ധയുണ്ടാവും. മെഡിക്കൽ കോളേജുകളിൽ വരുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കായി ആശ്വാസ് വാടക വീട് പദ്ധതിയും, എം.എൻ ലക്ഷം വീട് പദ്ധതിയിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കി പുനഃക്രമീകരിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |