ന്യൂഡൽഹി : 1981ലെ ടോക്യോ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡെക്കാത്ത്ലണിൽ സ്വർണം നേടിയിരുന്ന ഇന്ത്യൻ താരം സാബിർ അലി ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിൽ അന്തരിച്ചു.67 വയസായിരുന്നു.
കാഠ്മണ്ഡുവിലും ഡാക്കയിലും നടന്ന സാഫ് ഗെയിംസുകളിൽ വെള്ളിനേടിയ സാബിർ അലി വേൾഡ് റെയിൽവേ മീറ്റുകളിൽ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. 1979 മുതൽ 85വരെ നടന്ന എട്ട് നാഷണൽ ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി സ്വർണം നേടി. ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റുകളിലും ഡെക്കാത്ത്ലൺ സ്വർണജേതാവായിരുന്നു. ഇന്ത്യൻ അത്‌ലറ്റിക്സിലെ അയൺമാൻ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം 1981ൽ അർജുന അവാർഡിന് അർഹനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |