ലക്‌നൗ: ഭർത്താവിൽ നിന്ന് സ്‌നേഹവും ശ്രദ്ധയും ലഭിക്കുന്നില്ലെന്ന പരാതിയിൽ ആദ്യഭാര്യയുടെ മകളെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ ബറേലിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഘനശ്യാമിന്റെ മകൾ രശ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഘനശ്യാമിന്റെ രണ്ടാം ഭാര്യയായ ഭാരതി ദേവിക്കെതിരെ (33) എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
കൂലിത്തൊഴിലാളിയായ ഘനശ്യാമിന്റെ ആദ്യഭാര്യ അസുഖത്തെത്തുടർന്ന് മൂന്ന് വർഷം മുൻപ് മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഘനശ്യാം വിധവയായ ഭാരതിയെ വിവാഹം ചെയ്തത്. ഭാരതിയ്ക്ക് ആദ്യഭർത്താവിൽ നാലും ഒന്നും വയസുള്ള രണ്ട് മക്കളുണ്ട്. മകളെ സ്നേഹിക്കുന്നതിൽ ഭാരതി അസൂയാലുവായിരുന്നെന്ന് ഘനശ്യാം പൊലീസിന് മൊഴി നൽകി.
രശ്മിയെ ഭാരതി ഉറക്കത്തിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാരതി കുറ്റം സമ്മതിച്ചതായി ഘനശ്യാം പൊലീസിനോട് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |