ഗ്ളാസ്‌ഗോ: ട്രാൻസ്ജെൻഡർ വനിതയായി മാറുന്നതിന് മുൻപ് രണ്ട് സ്‌ത്രീകളെ ബലാൽസംഗം ചെയ്‌ത കുറ്റത്തിൽ യുവതിയെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. ഗ്ളാസ്‌ഗോയിലെ ഹൈക്കോടതിയാണ് 31കാരിയായ ഇസ്‌ല ബ്രൈസണെ കുറ്റക്കാരിയെന്ന് വിധിച്ചത്. നിലവിൽ ജയിൽ ശിക്ഷയനുഭവിക്കുകയാണ് ഇവർ. 2019ൽ ആദം ഗ്രഹാം എന്ന പുരുഷനായിരിക്കെയാണ് ഇസ്‌ല സൗഹൃദം സ്ഥാപിച്ച രണ്ട് യുവതികളെ ക്രൂരമായി ബലാൽസംഗം ചെയ്‌തത്.
ദുർബലരായ ഇരകളെ തേടി കണ്ടെത്തി അവരെ പീഡിപ്പിക്കുകയായിരുന്നു ഇവരെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ താനൊരിക്കലും മറ്റൊരു മനുഷ്യനെ വേദനിപ്പിക്കില്ലെന്ന് പറഞ്ഞ ഇസ്‌ല ബ്രൈസൺ തന്റെ പേരിലെ ആരോപണങ്ങളെല്ലാം കോടതിയിൽ തളളി. എന്നാൽ ഇസ്‌ലയുടെ വാദങ്ങൾ കോടതി മുഖവിലക്കെടുത്തില്ല. 2016ൽ ക്ളൈഡ്ബാങ്കിൽ വച്ച് 30കാരിയായ യുവതിയെ ഇയാൾ പീഡനത്തിനിരയാക്കി. വിവരം പുറത്തറിയിച്ചാൽ കുടുംബത്തെ ആക്രമിക്കുമെന്നും ഇയാൾ ഈ യുവതിയെ ഭീഷണിപ്പെടുത്തി. പിന്നീട് സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട 34കാരിയെയും ഇയാൾ പീഡനത്തിനിരയാക്കി. തുടർന്നാണ് കോടതി ഇസ്‌ല ബ്രൈസണെ കുറ്റക്കാരിയെന്ന് വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |