ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗ് അടക്കമുള്ളവർക്കെതിരായ ലൈംഗികാരോപണങ്ങൾ അന്വേഷിക്കാനുള്ള മേൽനോട്ട സമിതി രൂപീകരണത്തിൽ അതൃപ്തിയുമായി ഗുസ്‌തി താരങ്ങൾ. പ്രമുഖ ബോക്‌സിംഗ് താരം മേരികോമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി രൂപീകരിക്കും മുൻപ് തങ്ങളോട് ചർച്ച ചെയ്തില്ലെന്ന് ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും പരാതിപ്പെട്ടു. .
മേൽനോട്ട സമിതി രൂപീകരിക്കുന്നതിന് മുമ്പ് ഞങ്ങളോട് കൂടിയാലോചിക്കുമെന്നാണ് കരുതിയതെന്നും അതുണ്ടാകാഞ്ഞത് വളരെ സങ്കടകരമായെന്നും ഇരുവരും ട്വീറ്റു ചെയ‌്തു.
പ്രധാനമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന്
ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവും കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനുമായ ഗീത ഫോഗട്ട് അഭ്യർത്ഥിച്ചു.
രാജ്യത്തെ എല്ലാ സഹോദരിമാരും പെൺകുട്ടികളും വലിയ പ്രതീക്ഷയോടു കൂടിയാണ് നിങ്ങളെ ഉറ്റുനോക്കുന്നത്. ഞങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ അത് വലിയ ദൗർഭാഗ്യമായിരിക്കുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |