SignIn
Kerala Kaumudi Online
Friday, 29 March 2024 2.20 PM IST

പ്രഥമം, സമ്പൂർണം ഇന്ത്യ!

india-cricket

മൂന്നാം ഏകദിത്തിൽ 90 റൺസിന്റെ ജയം,

ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ,

റാങ്കിംഗിൽ ഒന്നാമത്

ഇൻഡോർ: ന്യൂസിലൻഡിനെതിരായ പരമ്പരയിൽ സമ്പൂർണജയം നേടി ഏകദിന റാങ്കിംഗിൽ തിരിച്ചെത്തി ഇന്ത്യൻ ക്രിക്കറ്ര് ടീം. ഇൻഡോർ വേദിയായ മൂന്നാം ഏകദിനത്തിൽ 90 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യ രണ്ട് മത്സരങ്ങളിലസും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്നലെ ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ ഓപ്പണർമാരായ ക്യാപ്ടൻ രോഹിത് ശർമ്മയുടേയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ 9വിക്കറ്റ് നഷ്ടത്തിൽ 385 റൺസെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് പൊരുതി നോക്കിയെങ്കിലും 41.2 ഓവറിൽ 295 റൺസിന് ഓൾഔട്ടാവുകയായിരുന്നു. നിർണായകമായ മൂന്ന് വിക്കറ്രുവീഴ്ത്തുകയും ബാറ്രിംഗിൽ 17 പന്തിൽ 25 റൺസ് നേടുകയും ചെയ്ത ഷർദുൽ താക്കൂറാണ് മാൻ ഓഫ് ദമാച്ച്. ഡബിൾ സെഞ്ച്വറി ഉൾപ്പെ നേടി മികച്ച ബാറ്റിംഗ് പുറത്തെടുത്ത ശുഭ്മാൻ ഗില്ലാണ് മാൻ ഓഫ് ദ സീരിസ്.

വെടിക്കെട്ട് തുടക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്തയയ്ക്ക് രോഹിത് ശർമ്മയും (85 പന്തിൽ 112), ഗില്ലും (78 പന്തിൽ 112) ഗഭീര തുടക്കമാണ് നൽകിയത്. കിവി ബൗള‌ർമാരെ തല്ലിത്തകർത്ത ഇരുവരും 26.1 ഓവറിൽ 212 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 13-ാം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. 145 പന്തിൽ 200ഉം പിന്നിട്ടു. 83 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് അധിക വൈകാതെ ബ്രൈസ്‌വെൽ എറിഞ്ഞ 27-ാമത്തെ ഓവറിലെ ആദ്യപന്തിൽ ക്ലീൻബൗൾഡായതോടെയാണ് കൂട്ടുകെട്ട് തകർന്നത്. 9 ഫോറും 6 സിക്സും അടങ്ങിയതാണ് രോഹിതിന്റെ ഇന്നിംഗ്സ്. അധികം വൈകാതെ ഗിൽ ബ്ലെയ‌ർ ടിക്നറുടെ പന്തിൽ കോൺവേയ്ക്ക് ക്യാച്ച് നൽകി മടങ്ങി. ഗിൽ 13 ഫോറും 5 സിക്സും നേടി. ഹാർദിക് പാണ്ഡ്യ (38 പന്തിൽ 54)​,​ വിരാട് കൊഹ്‌ലി (36)​,​ ഷർദുൽ താക്കൂർ (25)​ എന്നിവരും ഇന്ത്യൻ ബാറ്റർമാരിൽ തിളങ്ങി. ന്യൂസിലൻഡിനായി ജേക്കബ് ഡുഫി,​ ടിക്ക്‌നർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യൻ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിന് ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ (0)​ നഷ്ടമായി. അലനെ ഹാർദി ക്ലീൻബൗൾഡാക്കി. മറുവശത്ത് ഡെവോൺ കോൺവേ ( 138)​ സെഞ്ച്വറിയുമായി ഹെൻറി നിക്കോളാസിനൊപ്പം (42)​ 106 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ടും ഡാരിൽ മിച്ചലിനൊപ്പം (24)​ 78 റൺസിന്റെ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടും ഉണ്ടാക്കി പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ വെല്ലുവിളി മറികടക്കാൻ ആതുപോരായിരുന്നു. പിന്നീട് കൃത്യമായി വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബൗളർമാർ കിവികളെ കൂട്ടിലടച്ചു. 73 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ കോൺവേ 100 പന്തിൽ 12 ഫോറും 8 സിക്സും ഉൾപ്പെടെയാണ് 138 റൺസടിച്ചത്. ഇന്ത്യയ്ക്കായി ഷർദുലിനൊപ്പം കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തി. ചഹൽ രണ്ട് വിക്കറ്റ് നേടി.

ഇന്ത്യ@1

ഈ പരമ്പര തുടങ്ങും മുൻപ് മൂന്നാം റാങ്കിലായിരുന്നു ഇന്ത്യ. എന്നാൽ പരമ്പര അവസാനിക്കുമ്പോൾ​ തങ്ങളുടെ മുന്നിലുണ്ടായിരുന്ന ന്യൂസിലൻഡിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തി. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ട്വന്റി-20യിലും ഇന്ത്യയാണ് ഒന്നാമത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.