SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.49 PM IST

ഗേറ്റുകൾ അടച്ചു, നേതാക്കൾ കസ്റ്റ‌ഡിയിൽ, കാമ്പസിലെ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചു; ജാമിയ മിലിയയിലെ ഡോക്യുമെന്ററി പ്രദർശനം മാറ്റിവച്ചതായി എസ് എഫ് ഐ

kk

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി,​ബി,​സി ഡോക്യുമെന്ററിയുടെ പ്രദർശനം ജാമിയ മിലിയ സർവകലാശാലയിൽ ഇന്നുണ്ടാകില്ല. പ്രദർശനം മാറ്റിവച്ചതായി എസ്.എഫ്.ഐ അറിയിച്ചു. ഇന്ന് വൈകിട്ട് ആറിനായിരുന്നു പ്രദ‍ർശനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സർവകലാശാല അധികൃതർ ഗേറ്റുകൾ അടച്ച് നിയന്ത്രണം കർശനമാക്കി. പ്രദർശനത്തിന് മുന്നോടിയായി വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിൽ എടുത്തിരുന്നു. കാമ്പസിലെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിച്ചു.

കാമ്പസിനകത്ത് യാതൊരു തരത്തിലുള്ള ഒത്തുകൂടലും അനുവദിക്കില്ലെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. സർവകലാശാലയുടെ നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കാമ്പസിനകത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് വിദ്യാർത്ഥി സംഘടനകൾ നടത്തുന്നതെന്ന് അധികൃതർ ആരോപിച്ചു. വിദ്യാർത്ഥികളെ കരുതൽ തടങ്കലിൽ വച്ചതിനെതിരെ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലീസുമായി സംഘർഷം ഉണ്ടായിരുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. എൻ.എസ്.യു നേതാവ് അബ്ദുൽ ഹമീദിനെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സെക്രട്ടറി ലുബൈബിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാമ്പസിന് അകത്തുള്ളവരെ പുറത്തിറങ്ങാനും പൊലീസ് അനുവദിച്ചിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BBC DOCUMENTARY, JAMIA MILIA, SFI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.