ചെറുതോണി: കോൺഗ്രസിന്റെ നയത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ചയാൾ പാർട്ടിയിൽ തുടരുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പാർട്ടി നയം കെ.പി.സി.സി അദ്ധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതെല്ലാവർക്കും ബാധകമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർക്ക് മറ്റു വഴികൾ തേടാം. പാർട്ടി വിരുദ്ധമായ അഭിപ്രായങ്ങൾ ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയുടെ നയത്തെക്കുറിച്ച് അറിയാവുന്ന ആളാണ് അനിൽ ആന്റണി. അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാം. പാർട്ടി വിടുന്നുവെന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണ്. അത് സ്വാഗതം ചെയ്യുന്നു. ഡോക്യുമെന്ററി സംബന്ധിച്ച അഭിപ്രായത്തിൽ അദ്ദേഹം ഉറച്ച് നിൽക്കുകയാണെങ്കിൽ പാർട്ടി അത് ഗൗരവതരമായി പരിശോധിക്കും. ബി.ബി.സി ഡോക്യുമെന്റിറിയിൽ അവാസ്തവമായ ഒന്നുമില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ന് രാജ്യത്തെ പ്രധാനമന്ത്രിയായി ഇരിക്കുന്നയാൾ നടത്തിയ മനുഷ്യ വേട്ടയാണ് വിശദീകരിക്കുന്നത്. അത് ഇന്ത്യയിൽ നിരോധിച്ചാൽ ആ നിരോധനത്തെ വെല്ലുവിളിച്ച് കൊണ്ട് കോൺഗ്രസ് ഡോക്യുമെന്ററി പ്രദർശിപ്പിക്കും. പ്രദർശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഭൂതകാലം എല്ലാവരും ഓർക്കുമെന്ന ഭയമാണ് ബി.ജെ.പിക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |