ഭോപ്പാൽ: ബി ജെ പി നേതാവും ഭാര്യയും മക്കളെ കൊന്ന് ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. ബി ജെ പി മുൻ കോർപറേഷൻ അംഗം സഞ്ജീവ് മിശ്ര (45), ഭാര്യ നീലം (42) ആൺമക്കളായ സർത്തക് (ഏഴ്), ആൻമോൾ(13) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ട് മക്കൾക്കും മസ്‌കുലാർ അസ്‌ട്രോഫിയെന്ന രോഗം ബാധിച്ചിരുന്നു. ഇതുമൂലം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു കുടുംബം. ശത്രുക്കളുടെ മക്കൾക്ക് പോലും ഈ അവസ്ഥ വരരുതെന്നും, തന്റെ കുട്ടികളെ തനിക്ക് രക്ഷിക്കാനായില്ലെന്നും ഇനി ജീവിക്കേണ്ടെന്നും സഞ്ജിവ് മിശ്ര ടീറ്റ് ചെയ്തിരുന്നു,
ട്വീറ്റ് കണ്ട് ചിലർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ നാല് പേരും അബോധവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |