ആലങ്ങാട്:ആലങ്ങാട് കരുമാല്ലൂർ മേഖലകളിൽ വ്യാപകമായ വേനൽ കാല കൃഷിയായ പൊട്ടുവെള്ളരി കാലം തെറ്റി പെയ്യുന്ന മഴയിൽ നശിക്കുന്നു. വേനലിൽ മഴ വിളവെടുപ്പിന് പാകമായ പൊട്ടുവെള്ളരി കായ്കളുടെ പുറത്ത് കേടുപാടുകൾ ഉണ്ടാവുകയും മൂത്ത കായ്ക്കൾ പൊട്ടി പോവുകയും ചെയ്യുന്നതാണ് കാരണം. വെള്ളരി വർഗവിളകളായ വെള്ളരി, ഇളവൻ, മത്തൻ എന്നിവ കൊണ്ടൽക്കൃഷി എന്നാണ് അറിയപ്പെടുന്നത്. ഇവക്കൊപ്പം പൊട്ടുവെള്ളരി സ്ഥാനം പിടിച്ചിട്ടു കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ വെള്ളരി വർഗവിളകൾക്ക് മഴ അത്ര നല്ലതല്ലാത്തതിനാൽ വേനൽ കാലത്ത് കൃഷിയിറക്കുന്നതാണ് പതിവ്.
വേനലിന്റെ ആരംഭത്തിൽവെള്ളമൊഴിഞ്ഞ വയലുകളിലാണ് വ്യാപകമായി പൊട്ടുവെള്ളരി കൃഷിയിറക്കുന്നത്. നനവില്ലാത്ത മണൽകലർന്ന പൊടിമണ്ണാണ് കൃഷിക്ക് അനുയോജ്യം. കോൾപാടങ്ങളിലെ ചളികലർന്ന മണ്ണിൽ വിളവുണ്ടാകില്ല. വെള്ളം കെട്ടിനിൽക്കാൻ പാടില്ല. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന നെൽപാടങ്ങളാണ് കൃഷിക്കായി തെരഞ്ഞെടുക്കുന്നത്.തുള്ളിനനയാണ് ഇതിന് ആവശ്യം.
അതിനാലാണ് യാദൃശ്ചികമായി പെയ്യുന്ന മഴ കൃഷിയെ ബാധിക്കുന്നത്.
കക്കരി, പാളയിൽ പിള്ള എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു . വലിയ മുതൽമുടക്ക് വേണ്ടാത്ത കൃഷിയാണ് പൊട്ടുവെള്ളരിയുടേത്. വിത്തിട്ടാൽ 28–ാം ദിവസം കായ വിരിഞ്ഞു തുടങ്ങും. 43 ദിവസം കഴിഞ്ഞാൽ വിളവെടുപ്പു തുടങ്ങാം. 65 മുതൽ 70 ദിവസം വരെയാകുമ്പോൾ വിളവ് പൂർണമായും തീർന്നിട്ടുണ്ടാവും.
ഇത് പല സമയങ്ങളിലായി വിത്തിട്ട് എല്ലാദിനവും വിളവെടുക്കാവുന്ന വിധത്തിലാണ് കർഷകർ കൃഷിചെയ്യുന്നതും. പാകമായാൽ ഉടനെ ഉപയോഗിച്ചില്ലെങ്കിൽ പൊട്ടിയടർന്നും സ്വയം വിണ്ടുകീറി അടർന്നു പൊടിഞ്ഞു പോകുന്നതിനാലാണ് ഈ വെള്ളരിവർഗത്തിന് പൊട്ടുവെള്ളരി എന്ന പേരു ലഭിച്ചത്. ഒരു വെള്ളരിക്കയ്ക്ക് അര കിലോ മുതൽ അഞ്ച് കിലോ വരെ തൂക്കം ഉണ്ടാകാറുണ്ട് .പൊട്ടുവെള്ളരി പൊട്ടിയടരുമ്പോൾ തന്നെയാണ് ഉപയോഗിക്കേണ്ടതും.
പറിച്ചെടുത്ത ചില കായകൾ പൊട്ടുന്നതുവഴി വഴി ഉള്ളിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ പാള കൊണ്ടു പൊതിഞ്ഞിരിക്കും. വർഷത്തിൽ രണ്ടുവിള കൃഷിചെയ്യാം. വിളവെടുപ്പു സീസണാണ് ഇപ്പോൾ. ഒരേക്കറിൽ 8 മുതൽ 12 ടൺ വരെ വിളവ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |