നെയ്യാറ്റിൻകര: തവരവിള വാർഡിലെ വയോധികയായ ബേബി (78)യുടെ വസ്തുവും പണവും സ്വർണവും അപഹരിച്ചെന്ന പരാതിയിൽ സി.പി.എം വാർഡ് കൗൺസിലറായ സുജിനെതിരെ മാരായമുട്ടം പൊലീസ് കേസെടുത്ത സാഹചര്യത്തിൽ സുജിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പരാതിയെ തുടർന്ന് ബി.ജെ.പി, യുവമോർച്ച,കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ദിനംപ്രതി സമരങ്ങളാണ് നഗരസഭയിൽ നടന്നുകൊണ്ടിരിക്കുന്നത്. 20ന് ചേർന്ന പാർട്ടി ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. നഗരസഭയുമായി ബന്ധമില്ലാത്ത വിഷയത്തിൽ നഗരഭരണത്തെ അട്ടിമറിക്കാനാണ് മറ്റ് രാഷ്ട്രീയകക്ഷികൾ ശ്രമിക്കുന്നതെന്നും കോടതി തീരുമാനങ്ങളനുസരിച്ച് തുടർ നടപടികൾ കൈക്കൊളളുമെന്നും സി.പി.എം നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി റ്റി. ശ്രീകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |