ചെങ്ങന്നൂർ: മത്സ്യവ്യാപാരിയിൽ നിന്ന് 500 രൂപ ആവശ്യപ്പെട്ടപ്പോൾ കൊടുക്കാത്തതിലുള്ള വിരോധത്തിൽ ദേഹോപദ്രവമേൽപിച്ച് പണം പിടിച്ചുപറിച്ച കേസിലെ പ്രതിയെ വെൺമണി പൊലീസ് പിടികൂടി. നിരവധി കേസുകളിലെ പ്രതിയായ വെണ്മണി ഏറം കിഴക്കേപടനിലത്ത് വീട്ടിൽ ശ്രീജിത്ത് (ലിജു-37) ആണ് പിടിയിലായത്. കമ്പിവടി കൊണ്ട് വ്യാപാരിയെ അടിച്ചും പെട്ടിഓട്ടോയുടെ ചില്ല് അടിച്ചു തകർത്തു. 35,000 രൂപ പിടിച്ചു പറിച്ചതിന് വെണ്മണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മത്സ്യവ്യാപാരിയായ വെണ്മണി പുന്തലഏറം സ്വദേശി സിയാദിനെയാണ് പ്രതി ആക്രമിച്ച് പണം കവർന്നെടുത്തത്. 24ന് രാത്രി 9ന് പാറച്ചന്ത ഭാഗത്തായിരുന്നു സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |