ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശക്തമായ സുരക്ഷയോടെ ഇന്ന് പുനഃരാരംഭിച്ചു. രാവിലെ ഒമ്പതിന് അനന്ത്നാഗിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
സുരക്ഷാ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചത്. സ്ത്രീകൾ ആണ് മുൻനിരയിൽ ഉള്ളത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമായേക്കും. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയും യാത്രയിൽ അണിചേർന്നു. 21 കിലോമീറ്റർ ദൂരമാണ് ഇന്ന് പര്യടനം നടത്തുക. പുൽവാമയിൽ പര്യടനം പൂർത്തിയാക്കും.
സുരക്ഷാ പ്രശ്നങ്ങളുള്ള മേഖലകളോടടുത്തതിനാൽ പുതിയ നിർദേശങ്ങൾ സേന നൽകിയേക്കും. യാത്ര കുറച്ച് ദൂരം വാഹനത്തിൽ ആക്കാനുള്ള സാദ്ധ്യതയുമുണ്ട്. തിങ്കളാഴ്ച ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |