ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ഭീതിയിൽ പ്രദേശവാസികൾ. ആനകളെ കാട് കയറ്റാനുള്ള വനംവകുപ്പിന്റെ ശ്രമം ഇന്നും തുടരും.
അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാർക്ക് പുറമെ കാടിറങ്ങുന്ന കാട്ടാനക്കൂട്ടവും ജനജീവിതം ബുദ്ധിമുട്ടിലാക്കി. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന പത്ത് ആനകളിൽ മൂന്ന് കുട്ടിയാനകളും ഉൾപ്പെടുന്നുണ്ട്. അക്രമകാരിയായ അരിക്കൊമ്പനും ജനവാസ മേഖലയിലെത്തുക പതിവാണ്. പലപ്പോഴായി ഇറങ്ങുന്ന കാട്ടാനക്കൂട്ടം വ്യാപക നാശനഷടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷമാണ്. മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |