തിരുവനന്തപുരം: കോവളത്ത് റേസിംഗ് ബൈക്കിടിച്ച് വഴിയാത്രക്കാരി മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്ന യുവാവും മരിച്ചു. പട്ടം പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് (24) മരിച്ചത്. അപകടത്തിൽ കഴുത്ത് ഒടിഞ്ഞ് സാരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ റീൽസ് ഇടുന്നതിനായി റേസിംഗ് ഷൂട്ട് ചെയ്യുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അരവിന്ദ് അമിതവേഗത്തിൽ ഓടിച്ച ബൈക്കിടിച്ച് വാഴമുട്ടം സ്വദേശിനി സന്ധ്യ (55) ആണ് മരിച്ചത്. സന്ധ്യ റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേയ്ക്ക് തെറിച്ചുവീണിരുന്നു. സന്ധ്യ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അരവിന്ദിനെ റോഡരികിലെ ഓടയിൽ നിന്നാണ് നാട്ടുകാർ കണ്ടെത്തിയത്. അവധി ദിവസങ്ങളിലും അതിരാവിലെയുമൊക്കെ പലസ്ഥലത്തുനിന്നുമെത്തുന്ന ചെറുപ്പക്കാർ പ്രദേശത്ത് റേസിംഗ് നടത്താറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |