SignIn
Kerala Kaumudi Online
Friday, 19 April 2024 1.33 PM IST

കോവളം ബൈക്ക് അപകടം; മത്സരയോട്ടം നടന്നതിന് തെളിവില്ല, വീട്ടമ്മ റോഡ് മുറിച്ചുകടന്നത് അശ്രദ്ധമായെന്ന് മോട്ടോർ വാഹന വകുപ്പ്

sandhya

തിരുവനന്തപുരം: കോവളത്തെ ബൈക്കപകടത്തിൽ മത്സരയോട്ടം നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതും ബൈക്കിന്റെ അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റേസിംഗിനിടെയല്ല അപകടമുണ്ടായിരിക്കുന്നത്. മത്സരയോട്ടത്തിന് തെളിവില്ല. അപകട സമയത്ത് 100 കിലോമീറ്ററോളം വേഗത്തിലായിരുന്നു ബൈക്കെന്നും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. യുവാവ് ഇൻസ്റ്റഗ്രാം റീൽ തയ്യാറാക്കാൻ പോയി മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.

വാഴമുട്ടത്തിന് സമീപം ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. പനത്തുറ തുരുത്തി കോളനിയിൽ അശോകന്റെ ഭാര്യ സന്ധ്യ (53)യാണ് ബൈക്കിടിച്ച് മരിച്ചത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ പട്ടം പൊട്ടക്കുഴി ഗിരിദീപത്തിൽ റിട്ട. പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥൻ ബിനുവിന്റെയും ഷൈനിന്റേയും ഏകമകൻ എസ്.പി അരവിന്ദും(24) മരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT, KOVALAM, DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.