കൊച്ചി: കാർ പാർക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ അപ്പാർട്ട്മെന്റ് മാനേജരെ മർദ്ദിച്ച് അവശനാക്കിയ സഹോദരങ്ങൾ പൊലീസ് പിടിയിലായി. എറണാകുളം സൗത്ത് കാവലക്കൽവീട്ടിൽ വിനോദ് (22), വിശാൽ (25) എന്നിവരാണ് പിടിയിലായത്. എറണാകുളം സ്വദേശി രാജൻപിള്ളയ്ക്കാണ് മർദ്ദനമേറ്റത്. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. ആശുപത്രിയിൽ ചികിത്സതേടി.
ഞായറാഴ്ച രാത്രി സൗത്ത് റെയിൽവേസ്റ്റേഷന് സമീപത്തെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. അപ്പാർട്ട്‌മെന്റിൽ വരുന്ന കാറുകൾ യുവാക്കളുടെ വീടിന് മുന്നിൽ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സെൻട്രൽ എസ്.എച്ച്.ഒ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |