മൂന്നാർ: ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. മുതുവാൻ സമുദായത്തിൽപ്പെട്ട 47കാരൻ 16കാരിയെ വിവാഹം കഴിച്ചു.
ഇടമലക്കുടി കണ്ടത്തിൻകുടിയിൽ ഒരുമാസം മുമ്പായിരുന്നു വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ 47കാരൻ പെൺകുട്ടിയെ വിവാഹം കഴിച്ചത്.
പെൺകുട്ടിയുടെ മാതാവും രണ്ടാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്. സാമൂഹ്യക്ഷേമ വകുപ്പിലെ ജീവനക്കാരാണ് സംഭവം പുറംലോകത്തെത്തിച്ചത്. പിന്നാലെ ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ ജയശീലൻ ചൈൽഡ് ഡെവലപ്മെന്റ് ഓഫീസറോട് റിപ്പോർട്ട് തേടി. ഇവർ സ്ഥലത്തെത്തിയെങ്കിലും പെൺകുട്ടിയേയും ബന്ധുക്കളെയും കണ്ടെത്താനായില്ല. മൂന്നാർ പൊലീസിനോട് കേസെടുത്ത് തുടർ നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫയർ കമ്മറ്റി കത്ത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |