തിരുവനന്തപുരം: അനീമിയ മുക്ത കേരളമെന്ന ലക്ഷ്യത്തിനായി ആരോഗ്യവകുപ്പ് വിവ കേരളം (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കാമ്പെയിൻ ആംഭിക്കുന്നു. 15മുതൽ 59വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യും.കാമ്പെയിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല,ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം,ഇടുക്കി,പാലക്കാട്,വയനാട്,കാസർകോട് ജില്ലകളിൽ പരിശീലനം അന്തിമഘട്ടത്തിലാണ്. മറ്റ് ജില്ലകളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ലാതലത്തിൽ ജില്ലാ കളക്ടർമാർ നേതൃത്വം ഏറ്റെടുക്കേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വിവ കേരളം കാമ്പെയിന്റെ ഭാഗമായി ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം അടുത്തമാസം പകുതിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ആരോഗ്യ വകുപ്പ് ഡയറക്ടർ മീനാക്ഷി,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തോമസ് മാത്യു,ജില്ലാ കളക്ടർമാർ,ജില്ലാ മെഡിക്കൽ ഓഫീസർമാർ,ആരോഗ്യ വകുപ്പ്,വനിത ശിശുവികസന വകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |