SignIn
Kerala Kaumudi Online
Friday, 19 April 2024 1.44 PM IST

മീൻപിടിപ്പാറ ടൂറിസം : പ്രതീക്ഷ മങ്ങി

photo
കൊട്ടാരക്കര മീൻപിടിപ്പാറ ടൂറിസം

കൊട്ടാരക്കര : സംസ്ഥാന ബഡ്ജറ്റിൽ ഇടംനേടിയിട്ടും കൊട്ടാരക്കര മീൻപിടിപ്പാറ ടൂറിസം മെച്ചപ്പെട്ടില്ല. ഇപ്പോൾ ആളനക്കം കുറഞ്ഞു. അഷ്ടമുടിക്കായൽ, മൺറോത്തുരുത്ത്, മുട്ടറ മരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നിവയ്ക്കൊപ്പം മീൻപിടിപ്പാറയെ ബന്ധിപ്പിച്ച് ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട് തുടങ്ങുന്നതിനായി 50 കോടി രൂപയാണ് കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. കൊട്ടാരക്കര മേഖലയിലെ ഏക ടൂറിസം കേന്ദ്രമായ മീൻപിടിപ്പാറയിൽ വലിയ വികസനം വരുമെന്ന് നാട്ടുകാർ സ്വപ്നം കണ്ടത് മാത്രം മിച്ചം.

ആളനക്കം കുറഞ്ഞു

വേനൽക്കാലമായതിനാൽ മീൻപിടിപ്പാറയിലെ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞു. ഇത് കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കാൻ ഇടയായി. പാർക്കും മറ്റ് സൗകര്യങ്ങളുമൊക്കെ സ്ഥാപിച്ചുവെങ്കിലും അത്ര ഫലംകണ്ടില്ല. പകൽ നേരങ്ങളിൽ വിദ്യാർത്ഥികൾ പ്രണയ സല്ലാപം നടത്താനുള്ള ഇടം മാത്രമാക്കി മീൻപിടിപ്പാറയെ മാറ്റുന്നതിനാൽ കുടുംബസമേതം എത്തുന്നവരും മടിക്കുന്നു. പൊലീസിന്റെ ശ്രദ്ധ ഇവിടേക്ക് പതിയാറില്ല. ടൂറിസം പദ്ധതിയുടെ ഭാഗമായിത്തന്നെ കൊട്ടാരക്കര പുലമൺ തോടും നവീകരിച്ച് ബോട്ടിംഗ് ഉൾപ്പടെ നടത്താമെന്ന ആലോചനയും എങ്ങുമെത്തിയില്ല. എം.സി റോഡും കൊല്ലം-തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന സ്ഥലമെന്ന നിലയിൽ ഇതിൽ മീൻപിടിപ്പാറയ്ക്ക് വലിയ സാദ്ധ്യതകളുണ്ട്. ടൂറിസം വകുപ്പാണ് മീൻപിടിപ്പാറ ഏറ്റെടുത്ത് നടത്തുന്നത്. ഇത് കൊട്ടാരക്കര നഗരസഭയ്ക്ക് വിട്ടുകിട്ടണമെന്നാണ് നഗരസഭ അധികൃതരുടെ ആവശ്യം. അങ്ങിനെവന്നാൽ കൂടുതൽ വികസനമെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.