തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ പ്രവീൺ റാണയ്ക്കെതിരെ തൃശൂർ സിറ്റി പൊലീസ് പരിധിയിൽ മാത്രം നൂറിലേറെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. പ്രവീൺറാണയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. 36 കേസുകളാണ് ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്.
തൃശൂർ റൂറൽ പരിധിയിലും കണ്ണൂർ, പാലക്കാട് തുടങ്ങി വിവിധ ജില്ലകളിൽ നിന്നും തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തിയേറിയതാണെന്നും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ചത്. കേസ് വിശദാംശങ്ങളടങ്ങിയ ജാമ്യ തടസഹർജി സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി രണ്ടിലേക്ക് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പൊലീസിനെതിരെ ആരോപണങ്ങളുമായി നിക്ഷേപകരും രംഗത്തെത്തി. പ്രവീൺ റാണയ്ക്ക് രക്ഷപെടാൻ പൊലീസ് അവസരമൊരുക്കുകയാണെന്ന് നിക്ഷേപകരുടെ കൂട്ടായ്മ കുറ്റപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി പോകാനാണ് ഇവരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |