തൃശൂർ/ വടക്കാഞ്ചേരി: കുണ്ടന്നൂരിൽ വൻസ്ഫാേടനത്തിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ഒരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. പാലക്കാട് ആലത്തൂർ കാവശ്ശേരി കലാമണി പരമേശ്വരൻ ഗുരുക്കളുടെ മകൻ മണികണ്ഠനാണ് (55) പരിക്കേറ്റത്. സ്ഫോടനത്തെ തുടർന്ന് 10 കിലോമീറ്ററോളം ചുറ്റളവിൽ ഭൂകമ്പസമാനമായ പ്രകമ്പനവും വെടിക്കെട്ടുപുര നിന്നിടത്ത് വൻ ഗർത്തവുമുണ്ടായി. കുണ്ടന്നൂരിലെ നിരവധി വീടുകൾക്കും തൊട്ടടുത്തുള്ള സ്‌കൂളിനും കേടുപാടുണ്ടായി. ഇന്നലെ വൈകിട്ട് നാലേമുക്കാലോടെയായിരുന്നു അപകടം. സംഭവസമയത്ത് മണികണ്ഠൻ മാത്രമാണ് വെടിക്കെട്ടു പുരയിൽ ഉണ്ടായിരുന്നത്. 90 ശതമാനത്തിലേറെ പൊളളലേറ്റ മണികണ്ഠൻ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കുണ്ടന്നൂർ ശ്രീനിവാസന്റെ പേരിലാണ് ലൈസൻസ്.
വെടിക്കെട്ട് സാമഗ്രികൾക്ക് ചൂടുകൂടിയതോടെ തീപിടിച്ചതാകാനാണ് സാദ്ധ്യതയെന്നാണ് പ്രാഥമിക നിഗമനം. സാമഗ്രികൾ കൂട്ടിച്ചേർക്കുന്നതിനിടെ തീപ്പൊരിയുണ്ടായതായി സംശയിക്കുന്നതായും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |