അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും അദാനി എന്റര്‍പ്രൈസസിന്റെ ഫോളോഓൺ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) വിജയകരമായി പൂർത്തിയാക്കി. മൂന്നാമത്തെയും അവസാനത്തെയും ദിനമായ ഇന്ന് ഓഹരികളിൽ നിക്ഷേപ താത്പര്യം കാണാമായിരുന്നു.
45.5 ദശലക്ഷം ഓഹരികളാണ് ഫോളോഓൺ പബ്ലിക് ഓഫറിംഗിൽ വിറ്റഴിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ആങ്കര്‍ നിക്ഷേപകർക്കുള്ള ഭാഗം മുൻപേ തന്നെ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. ഓഹരി വില എഫ് പി ഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയിരുന്നു. അതിനാൽത്തന്നെ റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് കാര്യമായ ഒരു പ്രതികരണം ഉണ്ടായില്ല.
റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ചിരുന്ന ഓഹരികളിൽ ആകെ പതിനൊന്ന് ശതമാനത്തിന് മാത്രമാണ് നിക്ഷേപകരെത്തിയത്. എന്നാൽ നിക്ഷേപ സ്ഥാപനങ്ങള്‍ (ക്യുഐബി)ക്കായി മാറ്റിവച്ച 1.28 കോടി ഓഹരികള്‍ക്ക് മികച്ച പ്രതികരണമാണ് കിട്ടിയത്.
ഇഷ്യു തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ജനുനുവരി 25 ന് ആങ്കര്‍ നിക്ഷേപകര്‍ 6,000 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. അബുദാബിയിലെ ഐഎച്ച്‌സി 400 മില്യൺ ഡോളർ കൂടി നിക്ഷേപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |