കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന വൃദ്ധയെ തടഞ്ഞ് ഭീഷണിപ്പെടുത്തി ഏഴുപവൻ സ്വർണാഭരണങ്ങൾ കവർന്ന സംഘത്തിലെ നാലുപേർ പിടിയിൽ. സംഘത്തിലെ കൂട്ടാളികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കർണാടക ഭട്കൽ സ്വദേശികളാണ് പിടിയിലായത്.
മൊബൈൽടവർ ലൊക്കേഷൻ പിന്തുടർന്ന് മുളവുകാട് ഭാഗത്തുവച്ച് സാഹസികമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സംസ്ഥാന വ്യാപകമായി ഇവർ കവർച്ച നടത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. തൃശൂർ പൊലീസ് സംഘവും കൊച്ചിയിൽ എത്തിയിട്ടുണ്ട്. മോഷ്ടാക്കളെ എറണാകുളം എ സി പി പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഏറെക്കാലമായി സൗത്തിൽ താമസിക്കുന്ന മരട് സ്വദേശിനിയായ വൃദ്ധയാണ് കവർച്ചയ്ക്ക് ഇരയായത്. ഈമാസം 16ന് സൗത്ത് ഓവർ ബ്രിഡ്ജിന് സമീപത്തെ റോഡിൽ വച്ചാണ് സംഭവം.
മലയാളത്തിൽ സംസാരിച്ച ഇവർ നടുറോഡിൽ വച്ച് മാലയും വളയും മോതിരവും ഊരിവാങ്ങുകയായിരുന്നു. സംഘത്തിൽ കൂടുതൽപേരുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |