ബെഹ്‌റാംപൂർ: അതിഥിയെന്ന വ്യാജേന വിവാഹ നിശ്ചയത്തിനെത്തിയ ആൾ നാലര ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ച് കടന്നു. ഗാസിയാബാദ്, ക്രോസിംഗ്സ് റിപ്പബ്ലിക്കിലെ ബെഹ്‌റാംപൂരിലെ ഒരു ഫാം ഹൗസിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രായപൂർത്തിയാകാത്ത ഒരാളാണെന്നാണ് സംശയിക്കുന്നത്.
ജനുവരി 25നായിരുന്നു സംഭവം. വരന്റെ പിതാവ് ഇന്ദ്രേഷ് കുമാർ ത്യാഗിയാണ് പൊലീസിൽ പരാതി നൽകിയത്. നിശ്ചയം നടക്കുന്ന സ്റ്റേജിലേയ്ക്ക് കയറേണ്ടി വന്നപ്പോൾ വിലപിടിപ്പുള്ള ബാഗ് നിലത്ത് വച്ച ശേഷം ഷൂസ് അഴിക്കുന്നതിനിടെയാണ് പ്രതി ബാഗുമായി കടന്നുകളഞ്ഞതെന്നും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപരിചിതനായ ഒരാൾ ബാഗുമായി പുറത്തേക്ക് കടക്കുന്നത് കണ്ടതെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ മാസം 29നാണ് പരാതി രജിസ്റ്റർ ചെയ്തത്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |