ഡെറാഡൂൺ: മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടേതും രാജീവ് ഗാന്ധിയുടേതും അപകട മരണമാണെന്ന് ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. ഇരുവരെയും ആരും വധിച്ചതല്ലെന്നും രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഗണേഷ് ജോഷി പറഞ്ഞു.
' രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ രക്തസാക്ഷികളായിട്ടുണ്ട്. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഗാന്ധി കുടുംബാംഗങ്ങൾക്ക് സംഭവിച്ചത് വെറും അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ അന്തരമുണ്ട്.' -മന്ത്രി പറഞ്ഞു.
ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണവാർത്ത ഫോണിലൂടെ കേൾക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ച് നേരത്തെ രാഹുൽ ഗാന്ധി തുറന്നുപറഞ്ഞിരുന്നു. മോദിയും അമിത് ഷായും അടക്കമുള്ളവർക്ക് ആ വേദന മനസിലാക്കാൻ കഴിയില്ലെന്നും ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ വച്ച് അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |