ന്യൂഡൽഹി: പതിനഞ്ച് വയസുകാരിയുടെ ശരീരഭാഗം മുറിച്ചെടുത്ത് പകരം പോളിത്തീൻ ബാഗ് തുന്നിച്ചേർത്ത് ഡോക്‌ടർമാർ. പെൺകുട്ടി മരിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ അധീനതയിലുള്ള ഹിന്ദു റാവു ആശുപത്രിയിലാണ് സംഭവം. വയറിലെ അസ്വസ്ഥതകളെ തുടർന്ന് ജനുവരി 21ന് ആണ് പെൺകുട്ടിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ‌്തത്. ജനുവരി 24ന് ശസ്ത്രക്രിയയ‌്ക്ക് വിധേയയാക്കുകയായിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് ജനുവരി 26ന് പെൺകുട്ടി മരിച്ചു.
പെൺകുട്ടിയുടെ ബന്ധുക്കൾ ആദ്യഘട്ടത്തിൽ സംശയമൊന്നും ഉന്നയിച്ചില്ലെങ്കിലും, സംസ്‌കാരച്ചടങ്ങുകൾക്കിടെ തോന്നിയ ചില സംശയങ്ങൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ബോഡി കസ്‌റ്റഡിയിലെടുത്ത പൊലീസ് മറ്റൊരു ആശുപത്രിയിലെത്തിച്ച് മൃതദേഹ പരിശോധന നടത്തി. എന്നാൽ സംശയിക്കുന്ന തരത്തിലൊന്നും കണ്ടെത്താൻ കഴിയാതെവന്നതോടെ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു. ഇതിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓട്ടോപ്‌സിയിലൂടെ മാത്രമേ ആരോപണങ്ങൾ ശരിയാണോയെന്ന് കണ്ടെത്താൻ കഴിയൂ.
കുട്ടിയുടെ വയറിന്റെ ഭാഗത്ത് ചില സുഷിരങ്ങൾ കാണുന്നതാണ് സംശയത്തിന് കാരണം. ഇത് അവയവക്കടത്തിന് പെൺകുട്ടി വിധേയയായിട്ടുണ്ടെന്ന സംശയമാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |