SignIn
Kerala Kaumudi Online
Thursday, 25 April 2024 12.44 AM IST

കേരള കൗമുദി വാർത്ത വഴിത്തിരിവായി വാകമരം മുറിച്ചുമാറ്റി

tree
ഉണങ്ങിയമരം മുറിച്ചുമാറ്റുന്നു.

അടൂർ : ഒടുവിൽ അധികൃതർ കണുതുറന്നു. നഗരസഭാ നാലാം വാർഡിൽ കോട്ടപ്പുറം - പ്ളാവിളത്തറ റോഡിൽ കനാൽ പുറമ്പോക്കിൽ ഏത് നിമിഷവും ഒടിഞ്ഞുവീഴാവുന്ന നിലയിൽ ഉണങ്ങിനിൽകുന്ന വലിയ വാകമരം മുറിച്ചുമാറ്റി. തങ്ങളുടെ കൈയ്യിൽ പണമില്ലെന്ന് പറഞ്ഞ് കെ.ഐ.പി അധികൃതർ കൈമലർത്തി. മുറിച്ചുമാറ്റാൻ അഭ്യർത്ഥിച്ച് അധികൃതർ നഗരസഭയ്ക്ക് നോട്ടീസ് നൽകി. ഇതിനെ തുടർന്ന് നഗരസഭയാണ് പണം ചെലവഴിച്ച് മരം മുറിച്ച് മാറ്റി യാത്രക്കാർക്ക് ഭീഷണിയായി നിലകൊണ്ട മരം മുറിച്ചുമാറ്റിയത്. മരത്തിന്റെ ശിഖരങ്ങൾക്കടിയിലൂടെ കടന്നുപോയ 11കെ.വി ലൈൻ ഉൾപ്പെടെയുള്ള വൈദ്യുതി ലൈനുകൾ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരെത്തി അഴിച്ചുമാറ്റി. ഇത് സംബന്ധിച്ച് രണ്ട് തവണ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയാണ് മരം മുറിച്ചുമാറ്റാൻ വഴിത്തിരിവായത്. വെട്ടിമാറ്റണം, മൂടോടെ ഉണങ്ങി' എന്ന തലക്കെട്ടിൽ കഴിഞ്ഞ ഡിസംബർ 5നും 'മുറിച്ചുമാറ്റാൻ പണമില്ല, നഗരസഭയ്ക്ക് അനുമതി നൽകി കെ.ഐ.പിവക നോട്ടീസ്' എന്ന തലക്കെട്ടിൽ ഡിസംബർ 27നും വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നഗരസഭ ചെയർമാൻ ഡി.സജി മുൻകൈ എടുത്ത് മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിച്ചത്. ഇതോടെ വാഹനയാത്രികർക്കും കാൽനട യാത്രക്കാർക്കും ആശ്വാസമായി.ഏത് നിമിഷവും ഒടിഞ്ഞുവീഴാവുന്ന അവസ്ഥയിലായിരുന്നു വാകമരം. പേടിയോടെ മുകളിലേക്ക് നോക്കിയായിരുന്നു കാൽനടയാത്രികർ കടന്നുപോയിരുന്നത്. മരം ഒഴിഞ്ഞുവീണിരുന്നെങ്കിൽ ആളപായത്തിനൊപ്പം മൂന്നിലേറെ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുപോകുന്നതിനും വഴിവയ്ക്കുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.