SignIn
Kerala Kaumudi Online
Saturday, 20 April 2024 5.20 AM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു,​ പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി,​ രണ്ടാനച്ഛന് 64 വർഷം കഠിനതടവും പിഴയും

court

മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 64 വർഷം കഠിനതടവും 1.7 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രയിയുടെ ഭാര്യക്ക് ആദ്യഭർത്താവിൽ ഉണ്ടായ മകളെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. പോക്സോ പ്രകാരം 60 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. കുട്ടിയെ ഉപദ്രവിച്ചതിന് നാലുവർഷം തടവും 20000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസമാണ് അധിക തടവ്. 2019 മുതൽ 2021 വരെ കാലയളവിലാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്.

2019ലെ പോക്സോ നിയമഭേദഗതി പ്രകാരം വധശിക്ഷ വരെ നൽകാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തത്. എന്നാൽ സ്ഥിരം മദ്യപാനിയായ ഇയാൾ അടുത്തിടെ സ്വയം ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്ക് പോയിരുന്നെന്നും പുനർവിചിന്തനത്തിന് സാദ്ധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്.

പെൺകുട്ടിക്കും മാതാവിനും ജീവഭയമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സ്വപ്ന പി. പരമേശ്വരത്ത് കോടതിയെ ബോധിപ്പിച്ചതിനാൽ പ്രതിയെ കസ്റ്റഡിയിൽ വച്ചാണ് വിചാരണ പൂർത്തിയാക്കിയത്. 2022 ആഗസ്റ്റിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASEDIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.