തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിയെ ഏൽപിക്കുന്ന കരാറിൽ മാറ്റങ്ങൾ വരുത്തുന്നതിൽ നയപരമായ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്ന് വാട്ടർ അതോറിട്ടി. ഇന്നലെ ഭരണ -പ്രതിപക്ഷ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് വാട്ടർ അതോറിട്ടി എം.ഡി എസ്.വെങ്കിടേസപതി ഇക്കാര്യം വ്യക്തമാക്കിയത്. വാട്ടർ അതോറിട്ടിക്ക് പദ്ധതി നടപ്പാക്കുന്ന ചുമതലയാണുള്ളതെന്നും ഏഷ്യൻ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ വായ്പ ലഭിക്കുന്നത് സംബന്ധിച്ച നിബന്ധനകളിലും തീരുമാനം സർക്കാരിന്റേതാണെന്നും അദ്ദേഹം വിശദീകരിച്ചു. കരാറിലെ വ്യവസ്ഥകൾ പരസ്യമാക്കണമെന്നായിരുന്നു ഭരണാനുകൂല സംഘടനയായ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) ആവശ്യം. പുതിയ പ്ലാന്റുകളുടെ നവീകരണം, കുടിവെള്ള നഷ്ടക്കണക്ക് എന്നിവ സംബന്ധിച്ച് വ്യക്തതകളില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഡി.പി.ആറിൽ നിന്ന് വ്യത്യസ്തമായാണ് ടെൻഡറിലെ വ്യവസ്ഥകളെന്ന് വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കരാറിലെ വ്യവസ്ഥകൾ സംഘടനകൾക്ക് കൈമാറണമെന്നും ഇതിന് ശേഷം തുടർചർച്ചയാകാമെന്നും അവർ വ്യക്തമാക്കി. സ്വകാര്യവത്‌കരണ നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും അവർ അറിയിച്ചു. മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ എം.ഡി ഉൾപ്പെടെയുള്ളവർക്ക് വ്യക്തമായ മറുപടി നൽകാനായില്ലെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു. വാട്ടർ അതോറിട്ടി ടെക്നിക്കൽ അംഗം ജി. ശ്രീകുമാർ, ചീഫ് എൻജിനിയർമാർ, പി. ഉണ്ണിക്കൃഷ്ണൻ, ഒ.ആർ. ഷാജി, അമൃതരാജ്, ജി.ആർ. ഹേമന്ത്, ഇ.എസ്. സന്തോഷ്‌കുമാർ, തമ്പി, സി.ബിജു, ബി. രാഗേഷ്, ടി.ഷൈജു തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |