കൊട്ടിയം: കൊല്ലം ബൈപ്പാസിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയൽവാസികളും സുഹൃത്തുക്കളുമായിരുന്ന രണ്ട് യുവാക്കൾ മരിച്ചു.
വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്ത് മണക്കാട് ന്യൂനഗറിൽ നവാസ് മൻസിലിൽ പരേതനായ നവാസിന്റെറെയും റജിലയുടെയും മകൻ സെയ്ദലി (24), പാലത്തറ ബോധിനഗർ 181 എ മണ്ണാനത്ത് വീട്ടിൽ ജയകൃഷ്ണന്റെയും റീനയുടെയും മകൻ വൈശാഖ് (23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ബൈപ്പാസിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ ജംഗ്ഷന് അടുത്തായിരുന്നു അപകടം. സെയ്ദലി ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ എയ്സ് മിനിലോറി ഇടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ സെയ്ദലിയെയും ഓട്ടോയിലുണ്ടായിരുന്ന വൈശാഖിനെയും ഉടൻ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നിട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ വൈശാഖും ബുധനാഴ്ച സെയ്ദലിയും മരിച്ചു. പാലത്തറ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു സെയ്ദലി. ഭാര്യ: ഫാത്തിമ.
പാലത്തറ സാരഥി മോട്ടോഴ്സിലെ ജീവനക്കാരനായിരുന്നു വൈശാഖ്.
സഹോദരൻ: വിശാഖ്. ഇരവിപുരം പൊലീസ് മേൽനടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |