കൊച്ചി: കൊച്ചിയിൽ 19-കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. മുംബയ് സ്വദേശിയായ പെൺകുട്ടിയ്ക്കാണ് പീഡനമേറ്റത്. സുഹൃത്തിനോടൊപ്പം നഗരത്തിലൂടെ യാത്ര ചെയ്യവേയാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ച എറണാകുളം കോന്തുരത്തി സ്വദേശികളായ മനോജ് കുമാര്‍, അരുണ്‍, സനു എന്നിവരാണ് പിടിയിലായത്.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശചെയ്ത് നൽകിയ സംഭവത്തിൽ ലോഡ്ജ് ഉടമയെയും നടത്തിപ്പുകാരിയെയും തൃപ്പൂണിത്തുറ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചോറ്റാനിക്കര ദേവീക്ഷേത്രത്തിനു സമീപമുള്ള ശ്രീ മൂകാംബിക ലോഡ്ജ് ഉടമ ശശി (63), എരൂർ പാമ്പാടിത്താഴം കോളനിയിൽ താമസിക്കുന്ന ഓമന (54) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് നൽകുന്ന വിവരപ്രകാരം കഴിഞ്ഞവർഷം ഫെബ്രുവരിയിൽ തൃപ്പൂണിത്തുറ സ്വദേശിനിയായ പെൺകുട്ടിയെയാണ് ചെമ്പ് കാട്ടിക്കുന്ന് സ്വദേശി ചിറ്റേത്ത് അഖിൽരാജ് (19) പീഡിപ്പിച്ചത്. മണിക്കൂറിന് 1000,1500 രൂപ വിലപേശിയാണ് ലോഡ്ജ് മുറി പ്രതികൾ ഇരുവരും ചേർന്ന് വാടകയ്ക്ക് നൽകിയിരുന്നത്. ഇപ്പോൾ റിമാൻഡിലായ പ്രതി അഖിൽരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |